Search This Blog

Total Pageviews

Sunday, March 4, 2012

പാഠം ഒന്ന്. ഒരു വിലാപം

ഇടയ്ക്കിടെ അവള്‍ സ്വപ്നങ്ങളില്‍ കടന്നു വരും.. എപ്പോയും ഉള്ള ആ മോണ കാട്ടിയുള്ള ചിരിയുമായി . .

ക്ഷണിക്കാതെ കടന്നു വരും .. പറയാതങ്ങു പോകും. . അവള്‍ എന്നും അങ്ങനെയാണ് ..

ക്ലോക്ക് 8 കാണിക്കുന്നു . ഓഫീസില്‍ പോണം . ഓര്‍മകള്‍ക്കും വികാരങ്ങള്‍ക്കും വരെ വിലയിട്ടാണ് മാസാവസാനം ബാങ്കില്‍ സാലറി അക്കൗണ്ട്‌ ക്രെഡിറ്റ്‌ ചെയ്യുന്നത് . കണ്ണാടിയിലേക്ക് നോക്കി ഞാന്‍ തലചീകി . . ഓര്‍മകള്‍ക്ക് അര്‍ദ്ധവിരാമം. ടൈ കെട്ടി . ചുമരില്‍ ഒട്ടിച്ച മഞ്ഞ കടലാസ്സില്‍ നോക്കി . പേഴ്സ് , മൊബൈല്‍, ലാപ് ടോപ്‌ , എല്ലാം എടുത്തു .

വീട് പുട്ടി പുറത്തിറങ്ങി . വെയില്‍ ദിനംപ്രതി കുടി വരുന്നു . ചെന്നൈ എന്നും ചൂടിലാണ് . ഇവിടുത്തെ ചേട്പെട്ടിലെ ചേരികളില്‍ വരെ കാണാം , കുംബാരം കുടി കിടക്കുന്ന ചവരുകള്‍കിടയില്‍, ദുര്‍ഗന്ധം വമിക്കുന്ന അഴുക് ചാലിന് നടുവില്‍ , , പെട്ടികടകള്‍ മാതിരി കെട്ടി ഉയര്‍ത്തിയ ചേരി വീടുകളുടെ കരിനിറഞ്ഞ ഭിത്തികളില്‍ വെളുത്ത ഒരു സ്പ്ളിറ്റ് എ സി .

വീണ്ടും ഞാന്‍ നടന്നു . നായരുടെ ചായ പീടികയില്‍ കച്ചവടം പൊടിക്കുന്നു . പണ്ടൊക്കെ വല്യ തറവാടികളായി കുമ്പി കുലുക്കി നടന്നിരുന്ന പല നായര്‍ അപ്പുപന്മാരും മക്കള്‍ അങ്ങ് മദിരാശിയില്‍ ബിസിനെസ്സ് ആണെന്ന് പറയുമ്പോള്‍ ഞാന്‍ ഭാവനയില്‍ കാണുമായിരുന്നു , കൊട്ടും സുടും ഒക്കെ ഇട്ട കൊറെ നായന്മാര്‍ . പക്ഷെ പണ്ടത്തെ മദ്രാസ്‌ മെയില്‍ തിരുവനന്തപുരത്ത് നിന്ന് ചൂളം വിളിക്കുമ്പോള്‍ , തങ്ങളുടെ ആട്യത്തമോക്കെ അവിടെ ഉപേക്ഷിച്ചു ഇവിടെ എത്തുന്ന അവര്‍ , ചായ പിടിക നടത്തി ആണ് ഉപ ജീവനം കഴിച്ചിരുന്നത് . ( അകലങ്ങള്‍ പലപ്പോഴും ദുരഭിമാനം കുറയ്കുന്നു ) .

നായരെന്നു പറഞ്ഞാല്‍ ഇവിടെ ചായ ആണ് .

ചേട്ടോ ഒരു ചായ -
- ആ ഉണ്ണിയാ. കേരളാവില്‍ മഴ ഉണ്ടോ എന്തോ .
- ചേട്ടാ കേരളാവില്‍ അല്ല .. കേരളത്തില്‍
- എന്നമോ ഏതോ ..

ഒരു ചായ എന്ന് പറഞ്ഞാ പണ്ട് ഞാന്‍ വിട്ടില്‍ കുടിച്ചിട്ട് അടിയില്‍ പൊടി ഉണ്ടെന്നു പറഞ്ഞു മിച്ചം വയ്ക്കുന്ന അത്രേം വരും . എങ്കിലും നായരുടെ ചായയ്ക്ക് ഒരു സ്വാദാണ് .

കാശു കൊടുത്തു..... ദ്രിധിയില്‍ വീണ്ടും നടന്നു . റോഡിനരികിലുള്ള ആ കുഞ്ഞു ക്ഷേത്രത്തില്‍ മുഖത്ത് മഞ്ഞളിട്ട മദിരാശി പെണ്ണുങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു . ലാലേട്ടന്‍ പറഞ്ഞത് പോലെ എണ്ണ കറുപുള്ള തെലുങ്കതികള്‍ നടക്കുന്നു . പട്ടിതുടല്‍ പോലെ , കഴുത്തിനു ചുറ്റും നീലയും പച്ചയും മഞ്ഞയും നിറത്തിലുള്ള ID കാര്‍ഡ്‌ ഇട്ട കോര്‍പ്പറേറ്റ് യുവ ജനം തിടുക്കത്തില്‍ നടക്കുന്നു . സോഫ്റ്റ്‌വെയര്‍ സുന്ദരികള്‍ മുറി ഇംഗ്ലീഷ് പറഞ്ഞ് കോ workerinte വാഹനങ്ങളുടെ പുറകില്‍ തൊട്ടുരുമി ഇരുന്നു പോകുന്നു . മെട്രോ അങ്ങനെ ഓടികൊണ്ടേ ഇരിക്കും . പല ഭാഷകളില്‍ . രാപകലുകളില്‍ ..

-എങ്കെ പോണും സാര്‍ര്‍ ര്‍
- ഗിണ്ടി പോകുമാ
- ആമ ..
ഞാന്‍ ഷെയര്‍ ഓട്ടോയില്‍ കേറി . എന്‍റെ അടുത്ത് ഒരു സുന്ദരി വന്നിരുന്നു . സുന്ദരി ആണെന്ന് അവളെ പറഞ്ഞുട.. പക്ഷെ ഐശ്വര്യം ഉണ്ട്. കാതിലുടെ ഒതുക്കി വയ്ക്കാന്‍ നോക്കുന്ന മുടിയിഴകള്‍ മന്ദം അവള്‍ടെ കവിളുകളില്‍ ഉരസി . ഒരു SLR ക്യാമറ കിടിയിരുന്നെങ്കില്‍ ആ പാറി നടക്കുന്ന മുടി ഫോക്കസ് ചെയ്ത് , ചുണ്ടും കവിളും ബാക്ക്ഗ്രൂണ്ടിലകി ഒരു സ്നാപ് എടുകണം എന്ന് തോന്നി. ഓര്‍മ്മകള്‍ തെന്നി മാറി .. "സൂര്യന്‍ കുറ്റി ചൂലുമായി ദിവസവും മനസിന്റെ മുറ്റം അടിച്ചുവാരുന്നു . പക്ഷെ അടിക്കാടുകള്‍ നീങ്ങുന്നില്ല . പാടുകള്‍ മായുന്നില്ല . " . പല മുഖങ്ങള്‍ കാണുന്നു ഞാന്‍ . പലതും എന്നെ ആകര്‍ഷിക്കുന്നു .. പക്ഷെ ആകര്‍ഷിച്ച എല്ലാ മുഖങ്ങളും അടുകി വെച്ച് നോക്കിയാല്‍ അവയില്‍ എല്ലാം അവളുടെ ഒരു കണിക എങ്കിലും കാണും . ഒന്നുകില്‍ ആ മൊണ കാടിയുള്ള ചിരി . അല്ലേല്‍ കാതിലുടെ ഒതുക്കി വെച്ച മുടി ഇഴകള്‍ . അല്ലേല്‍ സ്പടിക പെട്ടിയില്‍ വളര്‍ത്തുന്ന മീനുകളെ പോലെ വെട്ടി മാറുന്ന വെളുത്ത ഉണ്ട കണ്ണുകള്‍ . എല്ലാരിലും ഉള്ള ആ ചെറു കണികകളിളുടെ ഞാന്‍ എന്നും സ്നേഹികരുള്ളത് അവളെ തന്നെയാണ് . ആസ്വടികരുള്ളത് അവളുടെ സവ്ന്ദര്യം തന്നെ ആണ് .

"മനുഷ്യര്‍ അങ്ങനെ ആണ് . കാണുന്ന ഒന്നിളുടെ പലരും അറിയുന്നത് പലരെ ആണ് . "

കിന്നരി പല്ലുകള്‍ ആയിരുന്നു അവള്‍ക്കു . എനിക്ക് പലപോഴും തോന്നിയിരുന്നു , അതിനെ ഒന്ന് തൊട്ടു നോക്കുവാന്‍ . മുല്ലപോ പോലെ മ്രിദുലമാണോ എന്ന് ഒന്ന് അറിയുവാന്‍ .
എന്ന് തൊട്ടാണ് ഈ തോന്നലുകള്‍ . എനികറിയില്ല. പണ്ടെങ്ങോ തൊട്ടു . ജന്മാന്തരങ്ങളായ് . ചിലപോ എന്നെ നോക്കി ആ കിന്നരി പല്ല് കാട്ടി ചിരിച്ചപോ ആയിരിക്കാം . ചിലപോ അവള്‍ക്കു മറൊരാളെ ഇഷ്ടമാണെന്നു അറിഞ്ഞപ്പോ ആയിരിക്കാം, . . മനസ് കൊണ്ട് മറക്കാന്‍ നോക്കി . തിരമാലകള്‍ പോലെ ഓര്‍മ്മകള്‍ മനസിന്റെ മണല്തട്ടില്‍ നുരയും പതയും പതച്ചു .
- ഉണ്ണിയേട്ട ഇന്ന് ലേറ്റ് ആണെല്ലോ .
ഓര്‍മകള്‍ക്ക് തടയിട്ടു officeile ഒരു കോ worker മലയാളി എന്നോട് ചോയ്ച്ചു .
- ഇത്തിരി ... ഇന്നലെ ലേറ്റ് ആയിട്ടാ ഇറങ്ങ്ങിയെ . . അതാ .
ചെന്നൈയില്‍ വെച്ച് ഒരു മലയാളിയെ കണ്ടാല്‍ ഒരു പ്രത്യേക അടുപ്പം ആണ് .. പ്രവാസി മലയാളികളില്‍ മാത്രം കാണുന്ന ഒരു പ്രത്യേകത ആണ് ഇത് . വീട്ടില്‍ എനിക്ക് അയല്പകത്തു താമസിക്കുന്നവനെ കണ്ടാല്‍ അന്നത്തെ ദിവസം പോകാണ് എന്നാ തോന്നല്‍ ഉണ്ടാകാറുണ്ട്.
AC യുടെ നടുവില്‍ ഇരുന്നു വീണ്ടും ഞാന്‍ വീണ്ടും autocadum staadum മാറിമാറി നോക്കി. പണി എടുക്കാന്‍ ഒരു സുഖം ഇല്ല. ഉള്ളില്‍ അവള്‍ ഇന്നലെ പറഞ്ഞ രണ്ടു വാക്ക് മാത്രം . ഐ ഡോണ്ട് ഹാവ് ഫീലിങ്ങ്സ്‌ ഫോര്‍ യു . . ഞാന്‍ ആ വാചകം ഒരു നുറു തവണ മനസ്സില്‍ പറഞ്ഞ് നോക്കി .


എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി . മനസ്സില്‍ അടക്കി വെച്ച നിന്റെ ആത്മാര്‍ത്ഥ പ്രണയം ചവിട്ടു കുടയില്‍ അവള്‍ ചുരുട്ടി എറിഞ്ഞു . .AC യിലും വിയര്‍ക്കാന്‍ സാധിക്കും എന്ന് ഞാന്‍ തിരിച്ചറിഞ്ഞു
ഞാന്‍ ഹാഫ് ഡേ ലീവ് അപ്ലൈ ചെയ്ത്. . ബാഗും എടുത്തു പുറത്തിറങ്ങി .. നേരെ വിട്ടു .. lemon tree . 5 സ്റ്റാര്‍ ബാര്‍ . മദ്യപിക്കാന്‍ പറ്റിയ അന്തരിക്ഷം . അതിനെകാള്‍ വലിയ കാരണവും . . അവള്‍ടെ മുഖം മറക്കാന്‍ വേറെ വഴി ഞാന്‍ കണ്ടില്ല . 3 കൊല്ലം പ്രേമിച്ചു. പലര്‍ക്കും ആ സ്നേഹം പങ്കുവയ്കുന്നത് കണ്ടും വിഷമിച്ചു . പക്ഷെ പിന്മാറിയില്ല. എല്ലാം മാറി അവള്‍ അവനില്‍ നിന്ന് ഒക്കെ അകന്നിട്ടും എന്താ എന്നെ തിരിച്ചറിയാത്തത് ? ഞാന്‍ വീണ്ടും വീണ്ടും ചോയ്ച്ചു .
ഞാന്‍ ഓര്‍ഡര്‍ ചെയ്തു - ഒരു രുമനോവ് . ശീക്രം എടുങ്ക ബോസ്സ് .
രുമനോവ് വന്നു . പിന്നെയും വന്നു . പലതവണ വന്നു . ഞാന്‍ waitorine വിളിച്ചു
- തമ്പി .. എന്നാ സപിട്ടെന്നു ഞാപകം ഇല്ലിയെ .. കൊന്ജം സ്മെല്‍ പണ്ണി പത്തു ഇനും ഒരു large കൊടുങ്ക .
-- സാര്‍ . കൊന്ജം ഓവര്‍ സാര്‍ നീങ്ക
-- എന്നാ തമ്പി .. അപിടിയോന്നുമേ കെടയാത് . . നാന്‍ സ്ട്രോങ്ങ്‌ തമ്പി . ഒന്ന് മട്ടും എടുങ്ക .
എല്ലാ പേരും ഒരു കണക്കിന് കഷ്ടപെടുകയാണ് . മദ്യം വിളംബാന്‍ നില്കുന്നവന്‍ എന്തൊക്കെ മണത്തു നോക്കണം .. പാവം..
ഉദര നിമിത്തം ബഹുകൃത വേഷം .
അവസാന പെഗ്ഗും സപിട്ടിടു. ബില്‍ 4000 കൊടുത്തു . ഞാന്‍ ആടിയാടി പുറത്തിറങ്ങി . വീട്ടില്‍ പോകാന്‍ കാലുകള്‍ അനുവദികുന്നില്ല.ഞാന്‍ മെല്ലെ ആരും തിരിച്ചറിയാത്ത ഒരു waiting സ്റ്റാന്‍ഡില്‍ ഇരുന്നു . സമയം ഒരു അഞ്ചര ആകും .
വീണ്ടും അവള്‍ തിരിച്ചു വരുന്നു .. "4000 രൂപ ചിലവാക്കി കുഴിച്ചിട്ടാലും കുഴി മാന്തി പുറത്തു വരുന്ന ഒരേ ഒരു സാധനം പെണ്ണാണ്‌ "..എന്റ്റെ കണ്ണ് നിറഞ്ഞു . എന്താ അവള്‍ക് എന്നെ ഇസ്ടപെട്ടാല്‍ . ഞാന്‍ എന്നോട് തന്നെ ചോയ്ച്ചു ..
കാനുനീരിന്റെ ഫ്ലോ റേറ്റ് കു‌ടി

ഓര്‍മ്മകള്‍ അഭ്രപളിയിലെന്നോണം മനസ്സില്‍ ചലിച്ചു . കരച്ചില്‍ അടക്കാന്‍ സാധിക്കുന്നില്ല . ശബ്ദം പുറത്തു വരാതിരിക്കാന്‍ ഞാന്‍ പാടെ പനിപെട്ടു..

ഒരു എങ്ങികരച്ചില്‍ എനിക്ക് കേള്‍ക്കാം .. എന്നും വിളിപ്പാടകലെ ഞാന്‍ ഒതുക്കി നിര്‍ത്തിയിരുന്ന എന്റെ ആ വിലാപം എനിക്ക് കേള്‍ക്കാം .. രണ്ടു കൈയും എടുത്തു ഞാന്‍ വായ പൊതി പിടിച്ചു . എന്നിട്ടും എന്റെ കാതില്‍ അത് മുഴങ്ങുന്നു .. ഒരു കുഞ്ഞു കൊച്ചിന്റെ ശബ്ദം പോലെ ..

ഞാന്‍ ഒന്ന് വശത്തേക്ക് നോക്കി . ഒരു 4 വയ്യസ്സ് വരും ... ഇല്ല മുന്ന് വയസ്സ് വരും . അതിന്ടെ വിലാപം ആണ് .. വേദനയോടെ ഞാന്‍ അതിനെ നോക്കി . . അതെന്നെയും . എണ്ണ പുരട്ടാതെ കാറ്റത്തു പാറി നടക്കുന്ന മുടി . മുഷിഞ്ഞ കിറിയ ഒരു കുപ്പായം . ആരും സ്നേഹത്തോടെ ഒന്ന് തലോടിയിടു പോലുമില്ലാത്ത കവിള്‍. അതില്‍ ദയനിയത നിറഞ്ഞു നിന്ന് . കണ്ണുനീരാല്‍ അത് തിളങ്ങി . തെണ്ടി ചെക്കനാണ് എന്ന് പറഞ്ഞ് ഞാന്‍ മാറിയിരുന്നെനെ . പക്ഷെ ഉള്ളില്ലുള്ള രോമനോവ് വിസ്കി എന്റെ ഹൃദയത്തെ താത്കാലികം ആയെങ്കിലും വലുതാക്കിയിരികുന്നു . ഞാന്‍ കണ്ണുനീര് തുടച്ചു . അടുത്തേയ്ക്‌ പൊയരുന്നു ..

-- എന്നാച്ച്‌ .
-- പസിക്കുത് സാര്‍ .. നാല് നാളാ സാപിടല്ലേ സാര്‍ .

ചെറുക്കന്‍ നിര്‍ത്താതെ കരയുന്നു . വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ. ഉള്ളില്‍ ഞാന്‍ ഒന്ന് ഞെട്ടി .. ഒരു 100 രൂപ ഞാന്‍ എടുത്തു കൈയില്‍ വെച്ചു കൊടുത്തു . പൊടി പുരണ്ട നെറ്റിയില്‍ ഞാന്‍ ഒരു മുത്തവും കൊടുത്തു . . പെട്ടെന് അവന്‍ എയുന്നേറ്റു കണ്ണുനീര്‍ തുടച്ചു . അടുത്ത തട്ട് കടയിലേയ്ക് ഓടി .

അടുത്ത് വന്നു നിന്ന ഷെയര്‍ ഓട്ടോയില്‍ ഞാനും കേറി പറഞ്ഞു .

രാമപുരം പോണം ..

ഓട്ടോ ഗിണ്ടി കടന്നു . ഞാന്‍ ഓര്‍ത്തു നാളെ അവന്‍ എന്ത് കഴിക്കും . ഞാന്‍ എഞ്ചിനീയര്‍.. ആവശ്യത്തില്‍ കുടുതല്‍ ശമ്പളം . വേദന വന്നാല്‍ കുടിയ്ക്കാന്‍ മദ്യം . . . ഇടാന്‍ ഉടുപ്പ് . പാര്‍ക്കാന്‍ വീട് .. എന്നെ ഇഷ്ട്ടപെടാത്ത ഏതോ ഒരു പെണ്ണിന് വേണ്ടി ഞാന്‍ ഒഴുക്കിയതു കണ്ണുനീരാണോ , അതോ അര വയറു നിറയ്ക്കാന്‍ ആവതില്ലാതെ അവന്‍ ഒഴുക്കിയതു കണ്ണുനീരാണോ .. ആരാണ് ഇവിടെ കരഞ്ഞത് ...

അപ്പോഴും ഒരു സുന്ദരി അടുത്തിരുന്നു പാട്ട് കേള്‍ക്കുന്നു . ഞാന്‍ അങ്ങോട്ട്‌ നോക്കിയില്ല. ഓര്‍മകളില്‍ ആ കരിപുരണ്ട പയ്യന്‍റെ കണ്ണുനീര്‍ നിറഞ്ഞു നിന്നു . ഞാന്‍ വീണ്ടും ചോദിച്ചു . ആരാണ് വാസ്തവത്തില്‍ കരഞ്ഞത് .

Monday, June 6, 2011

ഒരു മീന മാസ ചുടില്‍ , പൊള്ളുന്ന വെയിലില്‍ , അത് വരെ തണലേകിയ ആ വിദ്യാലയത്തിനോട്‌ വേദനയോടെ നാം വിട പറഞ്ഞു . തൊട്ടതെല്ലാം പൊന്നാക്കിയ ഒരു "MIDAS touchum " ആയി ഒരു ബാച്ച് കുടി പടിയിറങ്ങി .
രണ്ടു വേനലും ,ശിശിരവും , വര്‍ഷവും ,വസന്തവും നമ്മളുമായി പങ്കിട്ട ആ അങ്കണത്തില്‍ നിന്ന് എന്നെയ്കുമായി . രണ്ടു വര്‍ഷങ്ങള്‍ .... പുസ്തക താളുകളില്‍ ഒളിപിച്ചു വച്ച മയില്‍ പീലിയുടെ നൈര്‍മല്യം നിറഞ്ഞ ബാല്യ കാലം , ഓര്‍മയുടെ വര്‍ണപെട്ടിയില്‍ മുടി വെച്ച് , കൌമാരതിലെയ്ക്ക് നാം കാലെടുത്തു വെച്ച രണ്ടു വര്‍ഷങ്ങള്‍ . .... കൌമാര ഭാവനകള്‍ ചിറകടിച്ചുയര്‍ന്ന രണ്ടു വര്‍ഷങ്ങള്‍ ... ടൈയും ഷൂസും കെട്ടി പുട്ടിയ , ഗത കാലത്തിലെ പ്രൈവറ്റ് സ്കൂള്‍ അച്ചടക്കത്തിന്റെ കോട്ട മതിലിനുള്ളില്‍ നിന്ന് സ്വാതന്ത്രത്തിന്റെ അനന്ത വിഹായിസിലേക്ക് അക്ഷരാര്‍ഥത്തില്‍ പറന്നുയര്‍ന്ന ആ രണ്ടു വര്‍ഷങ്ങള്‍ ... പുലര്‍കാല സന്ധ്യ സുര്യനെ എന്ന പോലെ പ്രണയത്തിന്റെ ചുടു നാം നെഞ്ചിലേയ്ക് ഏറ്റുവാങ്ങിയ ആ വസന്ത കാലം . ഒടുവില്‍ സന്ധ്യയെ തമസ്സിന് നല്‍കി പോകേണ്ടി വന്ന സുര്യന്റെതെന്ന പോലെ നമ്മില്‍ ചിലരുടെ പ്രണയ വിരഹത്തിന്റെ കണ്ണുനീര്‍ ഏറ്റു വാങ്ങിയ ആ ഇടനാഴികളും. ഇടവേളകളിലെ എല്ലാം മറന്നുള്ള പൊട്ടിച്ചിരികളും , അതിനിടയിലെപോഴോ നാം പോലുമറിയാതെ നമ്മില്‍ ഒരു വസന്ത കാലത്തിന്റെ ബാകി പത്രം പോലെ ഉറഞ്ഞു തുടങ്ങിയ ചില സൗഹൃദങ്ങളും ... സമയത്തെ തോല്‍പ്പിച്ച് tution വേണ്ടിയുള്ള ഓട്ടവും . എന്ട്രന്‍സ് എന്ന ബാലികേറ മല താണ്ടാനുള്ള ശ്രമങ്ങളും . .... പതിനാറു തികയാത്ത പാര്‍ട്ടിക്കാരന്‍ പയ്യന്‍സിന്റെ പ്രകടനങ്ങളും ..

നമ്മെ വിട്ടു ആകാശ ഗംഗയുടെ ഭ്രമണ പഥത്തിനും അപ്പുറം ഒരു മനോഹര ലോകത്തേയ്ക് പോയ ജയ മോഹന്‍ സാറിന്റെ പുഞ്ചിരിക്കുന്ന മുഖവും എല്ലാം ... ജീവിതം അങ്ങനെ ആണ് . എത്ര നമ്മള്‍ ചേര്‍ത്ത് പിടിച്ചാലും ചില നന്മകള്‍ കൈകുംബിളിലെ തീര്‍ഥ കണം പോലെ ഉര്‍ന്നു പോകും ... സമയം വീണ്ടും നീങ്ങി .. എല്ലാം ഇന്ന് പുലര്‍മഞ്ഞു തുള്ളി പോലെ കുളിരുള്ള നനുത്ത ഓര്‍മ്മകള്‍ മാത്രം . എന്നും ആ ഓര്‍മ്മകള്‍ മനസിന്റെ മുറ്റത്ത്‌ ഒരു മുല്ല വള്ളി പോലെ തളിര്‍ത്തു നില്കട്ടെ . പുത്തന്‍ ലോകങ്ങള്‍ വെട്ടിപ്പിടിയ്ക്കാനുള്ള ആവേശത്തില്‍ , പുതിയ മാനങ്ങള്‍ എത്തിച്ചേരാനുള്ള വ്യഗ്രതയില്‍ , ലക്ഷ്യങ്ങള്‍ മാത്രം ഉറ്റുനോക്കുന കണ്ണിമകള്‍ തളര്‍ന്നു പോകുമ്പോള്‍ , വീണ്ടും അതിനു കുളിരേകാന്‍ ആ മുല്ലവളിയില്‍ ഒന്ന് നോക്കാം .. ഉന്മേഷം പകരുന്ന ആ ഓര്‍മകളുടെ ഗന്ധം ഒന്ന് അനുഭവിക്കാം ഈ ഗ്രൂപ്പ്‌ കാണുമ്പോള്‍ മനസിന്റെ അഭ്രപാളിയില്‍ ആ മുല്ല വള്ളി തെളിയുന്നു എങ്കില്‍ . ഓര്‍മകളുടെ ഒരു വേലിയേറ്റം ഉണ്ടാകുന്നുവെങ്കില്‍ .. ഞാന്‍ കൃതാര്‍തന്‍ ആണ് . "ഏതു ധുസര സങ്ങല്പങ്ങളില്‍ വളര്‍ന്നാലും ഏതു യന്ദ്രവത്ക്രിത ലോകത്തില്‍ പുലര്‍ന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിന്‍ മഹത്വവും മണവും മമതയും ഇത്തിരി കൊന്നപുവും ." - ഇടശ്ശേരി "

Wednesday, May 18, 2011

1

ഉണ്ണി ആ കാല് ഇങ്ങു കാട്ടു.. മരുന്നു വൈകണം അല്ലേല്‍ ഒവ്വ്വ് മാറില്ല . .
- ആറു വയസാനെലും അറുപതിന്റെ കൈയിളിരിപ്പാ ഇപ്ലാതെ പിള്ളേര്‍ക് . അമ്മുമ്മ പറഞ്ഞു
ഉണ്ണി കരഞ്ഞു കൊണ്ട് കാല് നീട്ടി .
- ഇ മരുന്ന് ഭയങ്കര വേദനയാ ..
- സാരില്ല
- സാ രാം ഉണ്ട് .. സാ രാം ഉണ്ട് ..
ഉണ്ണി കാലേല്‍ നോക്കി .. മുട്ട് നല്ലപോലെ മുറിഞ്ഞു . എല്ലാം ദീപു കാരണം ആണ്..
"ഭഗവാനെ നാളെ സരള ടീച്ചര്‍ അവനു അടി കൊടുകണേ. അത് കണ്ടു നീതു ചിരിക്കണേ .. " ഉണ്ണി മനസ്സില്‍ പ്രാര്‍ത്ഥിച്ചു
അമ്മേട മടിയില്‍ തല വെച്ച് ഉണ്ണി ഉറങ്ങി..
ഉറക്കം വരണില്ല അമ്മേ. കാല് വേദനികന് ..
- ദൈവത്തെ പ്രാര്‍ത്ഥിച്ചു കിടന്നോ ..
ഉണ്ണി മെല്ലെ കണ്ണ് അടച്ചു ..






ചന്ദനത്തിന്റെ മണം പരന്നു. ആയിരം സുര്യന്മാരുടെ ശോഭ ഉള്ള ഒരു മുഖം .. ഉണ്ണി .....
ഉണ്ണി കണ്ണ് തുറന്നു .. "മഞ്ഞ പട്ടു പുതച്ചു തലയില്‍ ഒരു കിരിടവുമായ് ഒരു മുഖം "
- ഹായ് ഞാന്‍ ഗന്ധര്‍വന്‍ സിനിമ
ഞാന്‍ ഗന്ധര്‍വന്‍ പിള്ളേര്‍ക് കാണാന്‍ പറ്റിയതാണോ .. ദൈവം ഒന്ന് ആലോചിച്ചു .
- ഉണ്ണി ഇത് സിനിമ അല്ല.. ഞാനാണ് ദൈവം .
- അമ്മുമ്മ പറയുന്ന ദൈവം ആണോ .
- അതെ,, എന്താ തനിക്കു ഒരു വിഷമം
- അത് .. ആ ദീപു .. അവന്‍ എന്നെ തളിയിട്ടു.
- വേദനിക്കുന്നോ
- ഹം ... ആ നീതുന്റെ മുന്നില്‍ വെച്ച .. ദൈവമേ അവനു നാളെ സരള ടീച്ചറിനെ കൊണ്ട് അടി കൊടുകണം
- അപ്പൊ അവനു അടി കിട്ടാത്തതാണ് പ്രശ്നം
- എന്ത് പ്രശ്നം
- ഉണ്ണി .. ഇത് നിന്റെ പ്രശ്നം അല്ല.. സര്‍വതും മായ
- മായ പാവം . അവള്‍ ഒന്നും ചെയ്തില്ല.
ദൈവം മന്തഹസിച്ചു ..
- അതിപോ മനസിലാവില്ല .. ഒവ്വ് മാറും ട്ടോ .. നമുക്ക് കാണാം .. കാണാതെ പറ്റില്ലല്ലോ
- അയ്യോ ദൈവമേ പോവല്ലേ.

- ഉണ്ണി .. അമ്മ വിളിച്ചു .. എന്താ ഉറക്കത്തില്‍ സ്വപ്നം വല്ലോം കണ്ടോ.
- ദൈവം വന്നു ..
- കിടന്നുറങ്ങു നാളെ സ്കൂളില്‍ പോണം

അമ്മ ശകാരിച്ചു .



2

കിടന്നിട്ടു ഉറക്കം വരുനില്ല.. മനസ്സില്‍ അവളുടെ മുഖം മായാതെ നില്‍ക്കുന്നു . ഉണ്ണി ഓര്‍ത്തെടുത്തു .. .

സുന്ദരിയാണ്‌ അവള്‍. ചിരികുമ്പോള്‍ വെന്ച്ചന്ദ്രികയ്കു നിറം കുടിയത് പോലെ ആണ് . . അശ്വതി എന്റെ അച്ചു .
ചില ദൃശ്യങ്ങള്‍ മനസിന്റെ അഭ്രപാളിയില്‍ കടന്നു പൊയ്കൊണ്ടിരിക്കുന്നു . അവള്‍ ആദ്യമായി എയുതി തന്ന "I love you unni " കാര്‍ഡ്‌ .
അവള്‍ കാത്തു നിന്ന് എന്നിക്ക് തന്ന എനിക്കായി മാത്രം വങ്ങിയ ആ ഗ്രീടിങ്ങ്സ് . അതിലെ വരികള്‍
നെറ്റിയില്‍ അവള്‍ ഇട്ടു തന്ന ആ ചന്ദന കുറി . ഒടുവില്‍ ഏതോ നിമിഷത്തിന്റെ വ്യഗ്രതയില്‍ അവള്‍ എനിക്ക് നല്‍കിയ ഉമ്മ. അത് കയിഞ്ഞു നാണത്തോടെ നോക്കിയ ആ നോട്ടം
മറക്കാന്‍ ആകുന്നില്ല.. ക്ലാസ്സ്‌ മുറിയില്‍ കയെതും ദൂരത്തു ഇരുന്നു പേപ്പര്‍ കഷ്ണങ്ങളില്‍ എയുതിയ "i love you unni" . ഒടുവില്‍ സര്‍ കണ്ടു അവളെ തുറിച്ചു നോകകയാപോള്‍ ഉള്ള അവളുടെ പരുങ്ങല്‍ .
മറവിയോടു കേന്ജിയിട്ടും കൊണ്ട് പോകാതെ മിച്ചം വെച്ച കൊറെ അവശിഷ്ടങ്ങള്‍ .. അത് മനസിന്റെ മുറ്റത്ത്‌ കിടന്നു ജീര്‍ണിക്കുകയാണ് .

എന്നാണ് അവളുമായി ഞാന്‍ അകലാന്‍ തുടങ്ങയാതെന്നു അറിയില്ല . ചിലപ്പോള്‍ എത്ര അകന്നാലും അവള്‍ എന്റേത് മാത്രമാണെന്ന് ഉള്ള വിശ്വാസം ആയിരിക്കും . ചിലപ്പോള്‍ ഓട്ടത്തിന്റെ തത്രപാടില്‍...... കുടയോട്ടത്തില്‍ ഒറ്റപെട്ടു പോകുമോ എന്നുള്ള വെപ്രാളത്തില്‍ മറന്നു പോയതാകും . അകന്നു എന്ന് തിരിച്ചറിഞ്ഞത് എനിക്ക് കിട്ടിയ "നമ്മുക്ക് ഫ്രണ്ട്സ് ആയിരിക്കാം " എന്ന പേപ്പര്‍ ബിറ്റില്‍ നിന്നാണ്

മറിഞ്ഞു കിടന്നു നോക്കി. ഉറക്കം വരുന്നില്ല . ബോര്‍ഡ്‌ exam ഇന് ഇനി 9 ദിവസം . " probably i wont pass " . പുസ്തക താളുകളില്‍ അവള്‍ വരച്ചിട്ട വരാകളാണ്. അവളെ പടിപിക്കനുള്ള വിഭല ശ്രമങ്ങളുടെ ബാകിപത്രം .
സ്വസ്ഥമായ് അവളുടെ കണ്ണുകള്‍ നോക്കി ഇരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ആയിരുന്നു പടിപിക്കള്‍ .. എല്ലാം കയിഞ്ഞു . ഒടുവില്‍ model exam മാര്‍ക്ക്‌ കിട്ടി 10/100 .വാടിയ എന്റെ കണ്‍ മുനിലെയ്കു അവള്‍ ഒരു പേപ്പര്‍ ബിറ്റ് പാസ്‌ ചെയ്തു.. " you think i'm happy . Absolutely not .. I'm doing everything for others happiness including you . study well i know you have potential " .
ഉണ്ണി ഒന്നുടെ ചരിഞ്ഞു കിടന്നു.. കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു . ഉറക്കം അറിയതെ ഊളിയിട് വന്നു ..

.. മണിയൊച്ചകള്‍ .. ചന്ദനത്തിന്റെ മണം പരന്നു. ആയിരം സുര്യന്മാരുടെ ശോഭ ഉള്ള ഒരു മുഖം ..മഞ്ഞ പട്ടു പുതച്ച ആ തേജോമയന്‍ വിളിച്ചു ഉണ്ണി ...

ഉണ്ണി കണ്ണ് തുറന്നു ..
- എന്താ തന്റെ വിഷമം .
- ദൈവമേ.. നിനക്ക് അറിയാത്തതായി ഒന്നുമില്ല.. എനിക്ക് അവളെ മറക്കാന്‍ പറ്റുന്നില്ല.. അവളെ ഞാനുമായി അടുപിച്ചതും നീയാണ് . അവളുടെ white salwarum . മൊണ കാട്ടുന്ന കുട്ടിത്തം തുളുംബിയ ചിരിയും ... എനിക്ക് മറക്കാന്‍ പറ്റണില്ല .
ഉണ്ണി വാചാലനായി
ദൈവം കൈപത്തി ഉയര്‍ത്തി നിര്‍ത്താന്‍ പറഞ്ഞു .
- ഉണ്ണി എനിക്ക് ഇത് കേള്‍ക്കാന്‍ സമയം ഇല്ല.. 10 products ഞാന്‍ ഉണ്ടാകിട്ടുന്ടെങ്ങില്‍ 20 complaints കേള്കണം . പ്രണയ കഥ കേട്ട് മടുത്തു ഉണ്ണി .. എല്ലാര്ക്കും ഉണ്ട് കൊറഞ്ഞത്‌ രണ്ടു പ്രണയ കഥ .
- അങ്ങനല്ല ഇത് .. ഉണ്ണി പറഞ്ഞു
- എങ്ങനല്ല .. എല്ലാ പ്രണയങ്ങളും ഒരു തരത്തില്‍ എനിക്ക് പണിതരാന്‍ ഉള്ള planings ആണ് ..
- മനസിലായില്ല . ഉണ്ണി ചോദിച്ചു
- ആ ഒരു പുതിയ product ഉണ്ടായാല്‍ നിങ്ങള്‍ അങ്ങ് പേരും ഇട്ടു ചോറും കൊടുത്തു വളര്‍ത്തും .. അവന്റെ പ്രണയ പരാജയങ്ങള്‍ തുടങ്ങി . കിടപ്പറയിലെ പരാജയങ്ങളുടെ വരെ പ്രാര്‍ത്ഥന മെയിലുകള്‍ എന്റെ ഇന്‍ബോക്സില്‍ വന്നു നിറയുകയലെ. ഇതിലും വല്യ എന്ത് പണി .
- ദൈവമേ തമാശ പറയല്ലേ..
- പിന്നെ ദുഃഖം മാറ്റാന്‍ ശോക ഗാനം പാടണോ ..
ഉണ്ണി ഒന്ന് ചിരിച്ചു ..
ദൈവം തുടര്‍ന്നു
- നാം വല്യ തമാശകാരന്‍ ആണ് .. ഭാരതത്തില്‍ ഇനി punjabil ഒരു സര്‍ദാര്‍ ആയി ഞാന്‍ ജനിക്കും .. അതാണ് പത്താമത്തെ അവതാരം .. കല്കി
ഉണ്ണി വീണ്ടും ഒന്ന് ചിരിച്ചു .
- ഇതിനു മുന്‍പ് താന്‍ കുഞ്ഞുനാളില്‍ ഒരു ഒവ്വ വന്നു കരഞ്ഞപോള്‍ നാം കാണാന്‍ വന്നിരുന്നു .. ഓര്‍കുന്നുണ്ടോ.. കളില്‍ എപ്പോളും ആ മുറിവിന്റെ പാടുണ്ട് അല്ലെ..
ഉണ്ണി ഒന്ന് ചിരിച്ചു - ദൈവമേ അതൊക്കെ "SILLY MATTERS " കുഞ്ഞിലെ കാലില്‍ ഒരു മുറിവ് .. ആര്ക്ക പറ്റാത്തെ. ആന കാര്യം പറയുമ്പോള്‍ ചേന കാര്യം പറയല്ലേ ദൈവമേ ..

ദൈവം ഒന്ന് തുറിച്ചു നോക്കി .. ഒന്ന് മന്തഹസിച്ചു

ഉണ്ണി തുടര്‍ന്നു - " ശരീരത്തില്‍ മുറിവ് വനാല്‍ എളുപം പോകും .. WOUNDED KNEES ARE BETTER THAN BROKEN HEARTS "

ദൈവം ഒന്ന് ചിരിച്ചു .. "ഒവ്വ ഒവ്വ ഒവ്വാ ... എല്ലാം മായ "
ഉണ്ണി പറഞ്ഞു "മായ അല്ല അശ്വതി "
ദൈവം - "സമയം ഉണക്കാത്ത വേദനകളില്ല .. എല്ലാ ദുരന്തങ്ങളും പുതിയ പ്രതീക്ഷയുടെ തുടക്കമാണ്‌ . നീ പടിക്ക് .. എല്ലാം ശരി ആകും. നമുക്ക് കാണാം വീണ്ടും .. കണ്ടണ്ട് പറ്റില്ലാലോ .. "
ഉണ്ണി ഞെടി എയുന്നേറ്റു.. സ്വപ്നം ആയിരുന്നോ .. മനസിന്റെ ഭാരം കുറഞ്ഞത്‌ പോലെ തോന്നി അവനു

3

കാലിയായ വോഡ്ക bottle തന്നെ നോക്കി പള്ളില്ല്യ്കുന്നെതി നായര്‍ക്ക് തോന്നി . മദ്യത്തിനും മത്തു തരാന്‍ പറ്റാത്ത വേദന . ബെഡ് ലാമ്പിന്റെ നനുത്ത വെളിച്ചത്തില്‍ ശ്രുതിയുടെ കണ്ണ് നിറയുന്നത് അയാള്‍ കണ്ടു ..
---- "നിനക്കറിയോ പുറത്തിറങ്ങി നടക്കാന്‍ വയ്യ. എല്ലായിടത് നിന്നും പരിഹാസം മറച്ചു പിടിച്ച സഹതാപത്തിന്റെ വാക്കുകള്‍ . ഇന്നലെ നാട്ടില്‍ നിന്ന് വന്ന ഗോപി യും പറഞ്ഞു.. - ഉണ്ണിയേട്ടാ ഇങ്ങനെ ചടച്ചു അങ്ങിരുന്നലോ .. ഇപ്ലത്തെ കുട്യോലോക്കെ ഇങ്ങനാ ".
--- ഏട്ടാ ഇതൊന്നു നിര്‍ത്താമോ .. ഇങ്ങനെ കുടിച്ചാ ....
--- പിന്നെ മകള്‍ കണ്ട ജാതിട കൂടെ ഉളിചോടി പോയി എന്ന് പറഞ്ഞു നൃത്തം വയ്കണോ ..
--- മകള്‍ എന്റേത് കുടിയാണ്...
--- ഫാ അത് തന്നാ പ്രശ്നം .. അമ്മമാരായ അച്ചടകത്തോടെ പെണ്മക്കളെ വളര്‍ത്തണം.... എപ്പോ എന്റെ കുടിയാണ് മകള്‍ ..
ഉണ്ണികൃഷ്ണന്‍നായര്‍ ഒന്ന് അലറി .. ശ്രുതി കണ്ണ് തുടച്ചു .. ഒയിഞ്ഞ കുപ്പിയും ഗ്ലാസും പെറുക്കി .. സമയം ഇയഞ്ഞു നീങ്ങി .. ഇരുട്ടിന്റെ നിശബ്ദതയില്‍ ശ്രുതിയുടെ തേങ്ങലുകള്‍ അയാള്‍ക് കേള്‍ക്കാമായിരുന്നു .
അയാള്‍ ഒന്ന് മൃദുവായി അവളുടെ കവിളത് തലോടി .. - നമ്മുടെ അനു എത്രയും വളര്‍ന് പോയെന്നു ഞാന്‍ അറിഞ്ഞില്ല ..
ശ്രുതി പൊട്ടികരഞ്ഞു ..
അയാള്‍ തുടര്‍ന്നു .. - നീ കരയണ്ട . എനിക്ക് ദേഷ്യം വന്നാല്‍ ഒന്ന് അലറണം. കുടികള്‍ വളരനത് നമ്മള്‍ അറിയില്ല. ഈ നെഞ്ചത്ത് ഇട്ടു വളര്‍ത്തിയത.
അവര്‍ അയാളെ ഒന്ന് കെട്ടി പിടിച്ചു . ഒരു കുഞ്ഞിനെ പോലെ തളര്‍ന് അവരുടെ മടിയില്‍ തല ചാച്ച് അയാള്‍ കിടന്നു . . വോഡ്ക തന്നതിനെകാല്‍ ആശ്വാസം ഉണ്ട് ആ മടിയില്‍ തല ചാച്ച് വെയ്ക്കുമ്പോള്‍
ഉറക്കം മെല്ലെ അയാളെ പുണര്‍ന്നു ..


മണിയൊച്ചകള്‍ കേട്ടു .. ചന്ദനത്തിന്റെ മണം പരന്നു. ആയിരം സുര്യന്മാരുടെ ശോഭ ഉള്ള ഒരു മുഖം ..മഞ്ഞ പട്ടു പുതച്ച ആ തേജോമയന്‍ വിളിച്ചു ... നായരേ..

എന്തോ ...
- എന്താ ഇപ്പൊ ഇത്രയ്ക് ..
-- എന്താ ഇപോ എന്നോ.. ഒന്നും അറിയാത്ത പോലെ.. എന്റെ കൊച്ചു ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയി .
-- ഓ .. നല്ലത് ഇനി സ്ത്രി ധനം കൊടുകണ്ടല്ലോ .. ദൈവം മന്തഹസിച്ചു .
__ ഫ പന്ന .. ദൈവം ആണത്രേ.. ദൈവം .. ഇയാള്‍ ഇവിടുത്തെ ... തേങ്ങ..
-- ഇതാണ് പറയുന്നേ .. മദ്യപനികളോട് ദൈവം വന്നു പറഞ്ഞിട്ടും കാര്യമില്ല.. നായരെ .. അവള്‍ അവള്‍ക് ഇഷ്ടപെട്ട ആളുമായി ജിവിക്കട്ടെ.
-- ആഹ .. കൊള്ളാം .. അവനെ ജാതില്‍ കുറഞ്ഞവന ..
- ഞാന്‍ മനുഷ്യനില്‍ രണ്ടു ജാതിയെ ഉണ്ടാകിടുല്ല് .. ആണും പെണ്ണും ..
- എങ്കിലും എന്റെ കുടുംബത്തില്‍ ഒരു .. എങ്ങനാ ...
ദൈവം ഒന്ന് ചിരിച്ചു
- എടൊ തന്റെ അപ്പുപന്‍ ആനപുറത്ത് കേറി എന്ന് വെച്ച് തന്റെ പ്രഷ്ടത്തില്‍ പാട് കാണുമോ .. ജാതി പോലും ജാതി
-- എങ്കിലും എനിക്ക് വിഷമം ഉണ്ട്..
- - അവരെ പൊയ് തിരിച്ചു വിളിച്ചോണ്ട് വന്നാല്‍ പകുതി സങ്കടം മാറും .. ദൈവം ഒന്ന് കനടച്ചു കൊണ്ട് പറഞ്ഞു
-- അതിനു ഈ ഉണ്ണി കൃഷ്ണന്‍ വീണ്ടും ജനിക്കണം
--ജനികേണ്ടി വരും


3
ബോധം വേദനയോടെ വീണ്ടും കടന്നു വന്നു.. ചുറ്റിലും ജിവന്‍ രക്ഷിക്കുന്ന യന്ത്രങ്ങളുടെ ബീപ് ശബ്ദങ്ങളും , stethescope ധാരികളുടെ കാലോച്ചകളും . നായര്‍ ഒന്ന് എണിക്കാന്‍ നോക്കി .. കയ്ച്ച മങ്ങി തുടങ്ങി ഇരിക്കുന്നു . എങ്കിലും ഒരു മിന്നായം പോലെ ചുറ്റിലും കുടി നില്കുനവരുടെ മുഖം കണ്ടു.. അനു കനുനിര്‍ തുടയ്കുന്നു . ഉറകച്ചടവല്‍ തുങ്ങിയ കാനുകള്‍ നേരെയാക്കി എപ്പോ തീരും എന്ന് പ്രതീക്ഷിച്ചു അവളുടെ ഭര്‍ത്താവു ഉറ്റു നോക്കുന്നു . കൊച്ചു മകന്റെ കണ്ണ് അടുത്ത ബെഡില്‍ ഉള്ളയലെ കാണാന്‍ വന്ന സുന്ദരിയായ തരുണി മണിയില്‍ ഉടക്കി നില്കുന്നു .. "അവന്‍ എന്റെ കൊച്ചുമോന്‍ തന്നെ .. " അയാള്‍ മനസ്സില്‍ ആലോചിച്ചു ..

"വയ്യ.. ശ്രുതി പോയിട്ട് രണ്ടു മൂന്ന് വാര്‍ഷം ആകുന്നു .. എപ്പോ ഇനി എത്ര നാള്‍ എന്ന് ഓര്‍ത്തു ventilatoril .. ശ്വാസം എടുക്കാന്‍ വയ്യ. ജിവിതം സുന്ദരമായി തീരാറായി എന്ന് ഡോക്ടര്‍ പറയുന്നു .."
കണ്ണുകള്‍ അടഞ്ഞു ..


ദൈവം ചോയ്ച്ചു .. ഹേ വിഷമങ്ങള്‍ ഒന്നും ഇല്ലേ..
- ഈ നാടകം ഒന്ന് തീര്‍ത്തു ത ..
- സമയം ആകട്ടെ..
- ഓരോ ദിവസവും എവിടെ ലക്ഷങ്ങള്‍ ആണ് ചാര്‍ജ്..
- എപ്പോയും എചിതരം ... ഹഹ .. ദൈവം ഒന്ന് ചിരിച്ചു
-അതൊക്കെ പോട്ടെ.. അനു ഇല്ലേ ...അന്ന് ഭയങ്കര വിഷമം ആയിരുനെല്ലോ എന്ത് ചെയ്യുന്നു അവര്‍ എപ്പോ
- ഓ അതൊക്കെ സില്ലി തിങ്ങ്സ്‌ .. അവള്‍ എപ്പോ സുഘമായി ജീവിക്കുന്നു . .
- ആഹ.. അപ്പൊ ഞാന്‍ പോണു.. ഇനി കാണാം ...

ബീപ് ശബ്ദം മുയങ്ങി കേട്ടു .. ഡോക്ടര്‍ വന്നു pulse നോക്കി .. ഒരു ടോര്‍ച് എടുത്തു അദേഹത്തിന്റെ കണ്ണില്‍ അടിച്ചു നോക്കി .. നുര്സിനോട് പറഞ്ഞു .. ടൈം നോട്ട് ചെയ്തോല്ല് .. 10.45



4
നാമവും രൂപവും ഇല്ലാതെ അത് അലഞ്ഞു . ഒരു തരംഗം മാത്രം . കട്ട പിടിച്ച ഇരുടിനെപോലെ , ഖനമുള്ളതും എന്നാല്‍ ശാന്തമായതും . തിരികെ ചിന്തിച്ചു നോക്കി . എല്ലാം സില്ലി മറ്റെര്സ് . ഉതി ഉതി ഉളയിളില്‍ത്ടു എല്ലാം ചുട്ടു പൊള്ളിച്ചു . ഉത്തതിരുന്നാല്‍ മതി ആയിരുന്നു . പക്ഷെ . ഇനി കാര്യമില്ല . ഭാവിയും ഭുതവും ചിന്തിച്ചു വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ മറന്നു പോയി. ഒരു പ്രഭാവലയം പോലെ ദൈവം അടുത്ത് വന്നു . അയാള്‍ തനിലെയ്കു ഒന്ന് നോക്കി . പക്ഷെ കട്ട പിടിച്ച ഇരുട്ട് പോലെ എന്തോ ഒന്നാണ് താന്‍ .പക്ഷെ ഒന്ന് കയുകി എടുത്താല്‍ തിളങ്ങാനും മതി.

ആ പ്രഭ ചോദിച്ചു . "എങ്ങനെ ഉണ്ടാര്‍ന്നു ജീവിതം . "
LIFE IS BEAUTIFUL
- മന്തഹസത്തോടെ അത് ഉത്തരം പറഞ്ഞു .
- ഏതൊക്കെ ഒന്ന് കയുകി വെളുപികണ്ടേ . ഒന്നുടെ പൊയട്ടു ബ .. ആഹ ശീട്ട് ഒരെണ്ണം എടുത്തോ .
അടുത്തിരുന്ന യമരാജന്‍ ഒരു പെട്ടി എടുത്തു നീട്ടി . "ഒരുപാടു vacancy ഉണ്ട് , എന്താ അപ്ലിക്കേഷന്‍ന്റെ പ്രവാഹം . ഒരുത്തര്‍ക്കും ഉറകം ഇല്ല ഭുമിയില്‍ . ഇവിടെ നമാടെ ഉറക്കം കളയാന്‍ . "

പോണോ ദൈവമേ .

ദൈവം ഏതോ ഒരു manufacturing complaint തീര്‍ക്കാന്‍ അപ്പോയെകും പോയിരുന്നു

Thursday, August 19, 2010

ഇനി ഞാന്‍ ഉണരട്ടെ

അരവിന്ദ് പറഞ്ഞാ ഞാന്‍ അറിയുന്നെ ഇങ്ങനേയും ബ്ലോഗില്‍ ടൈപ്പ് ചെയ്യാം എന്ന്. മലയാളം എന്റെ പ്രിയ ഭാഷ ആണ്. തിരിഞ്ഞു നോക്കുമ്പോള്‍ സ്കൂള്‍ മതിലുകള്‍ക്കുള്ളില്‍ എവിടേയോ മലയാളത്തെ സ്നേഹിച്ചിരുന്ന ഒരു അഖിലേഷ് നെ എനിക്ക് പരിചയം ഉണ്ട് . ഇടശേരിയുടെ "പള്ളികുടതിലീയ്കു വീണ്ടും " വായിച്ചു കണ്ണ് നിറഞ്ഞ ആളാണ് ടിയാന്‍ . എന്നാല്‍ കയിഞ്ഞ നാള്‍ അക്ഷര മാല എയുതിയപ്പോയാണ് ക ഖ ഗ . ഇത്രോം കയിഞ്ഞു എന്താണ് വരുന്നതെന്ന് മറന്നുപോയെന്ന സത്യം മനസിലായത് . മനസ്സില്‍ തട്ടിയത് മറക്കാന്‍ മനസ് പഠിപ്പിച്ചത് ടിയാന് പലപോയും ഉപകരിചിട്ടുന്ടെങ്കിലും , ഇത് ഭാഷയോട് താന്‍ കാണിച്ച ഏറ്റവും വലിയ അവഹേളനം ആണെന്നുള്ള അറിവ് ടിയാന് ഒരു നട്ടുച്ച നേരത്തിനു ബോധ്യം ആയി . ഒരു പേപ്പര്‍ എടുത്തു എയുതി തുടങ്ങി . ഫോട്ടോ എടുത്തു ബ്ലോഗില്‍ ഇടാം . പക്ഷെ എന്തെയുതും . വര്‍ഷങ്ങളായി പ്രൂഫുകളും കണക്കുകുടലുകളും മാത്രമായി പരിചയിച്ചു കട്ടന്‍ തറ പോലെ ഉറച്ചിരിക്കുന്നു മനസ്സില്‍ സാഹിത്യത്തിന്‍റെ വിത്തുകള്‍ വളരാന്‍ പ്രയാസം തന്നെ. അല്ലെങ്കില്‍ തന്നെ ആര്‍ക് വേണം വിലയിടാനും , കുട്ടികിയിക്കാനും പറ്റാത്ത സ്നേഹവും വികാര വായ്പുകളും .

ആദ്യം കരുതി വെണ്ണചന്ദ്രികയ്ക് നിറം കുടുമാറുള്ള അവളുടെ ആ പുഞ്ചിരിയെപറ്റി എയുതാം എന്ന് . പിന്നെ ഭാവിയില്‍ അതെ ചൊല്ലി ഉണ്ടായേക്കാവുന്ന വിവാദങ്ങളെ ഓര്‍ത്തു ഞാന്‍ മാറ്റി വച്ചു . പിന്നെ കരുതി ഒരു ചെറു കഥ എയുതം എന്ന്. ചെറുകഥയുടെ ആദ്യത്തെ വരികള്‍ എയുതി .കഥയുടെ പേര് ........ അതവിടെ ഇരിക്കട്ടെ .

CET പഠിപ്പിച്ച ഒരു കാര്യമാണ് . ബുദ്ധിയില്‍ നിന്ന് ചിന്ദിക്കുക . വളരെ ഉയരങ്ങളില്‍ എത്തി ചേരണം .
ഹൃദയം ഉറങ്ങിക്കോട്ടെ . പക്ഷെ ഉറക്കമല്ല എന്ന് അഭിനയിക്കണം . വെളുക്കെ ചിരിക്കണം കരച്ചില്‍ വരുമ്പോള്‍ . കരച്ചില്‍ നടിക്കണം ചിരി വരുമ്പോള്‍ . സഹദാപിക്കണം. നമുക്ക് നഷ്ടം വാകുകള്‍ മാത്രം. ഞാന്‍ ഹൃദയത്തോട് പറഞ്ഞു "മറ്റൊരു സ്വപ്ന ലോകം നിനക്കുണ്ട്‌ . ഇവിടെ ഉറങ്ങി അവിടെ ഉണരണം നീ . മുരിവുകലെല്പിക്കാന്‍ മുള്ളുകളില്ലാത്ത അക്ഷരങ്ങളുടെ സ്വപ്ന ലോകം . ഹൃദയം എന്നോട് നിറ കണ്ണുകളോടെ പറഞ്ഞു "ജീവന്റെ നേരിയ തുടിപ്പ് ബാക്കി ഉണ്ട് . ജീവിക്കാന്‍ കൊതിയും ഉണ്ട് . എവിടെ എങ്കിലും .................ഇനി ഞാന്‍ ഉണരട്ടെ ..

Monday, August 9, 2010

The sTory oF a Job Seeker .

Standing in front of CGPU block never made this much feel in the last four years. Around CGPU , I remember nothing other than asking a beautiful senior girl's secret of long hair in first year as a part of ragging session. (CET ragging often made much nostalgic memories ) . Since then when ever i passed CGPU i felt glimpses of her hair in my mind. Well .. Now things are different . Fourth year guys . Job seekers too. So come neat dressed . Attend Aptitude test GDs and interview. Blow up your talents . Say blabla blabla .. Get a Job . Be a Engineer . Er Akhilesh

First placement waves

The first Company visiting campus was the great IOC . Very high salaries . 100 liters of petrol per month . Due to my very very high GPA 's i was not even able to know whether the interviewers were black or white in complexion. Interviewers thought that civil department is a tire service of some womens only colleges. Guys rocked . In the end 3- 4 persons placed in IOC. Roumours are there that these IOC guys are planning ,which school they have to select to bring up their children as they have already settled their own life.
Btween you should know that the intelligent akhilesh told all. " I don't like IOC , I'm a communist , i wont entertain much luxuries " . The inner me retaliated .. "Yea da . Often grapes at heights are not so sweet "


Second waves "Mu sigma the unheard dream company "
Message came .... " all should register the mu sigma as dream company " . Truly saying I've not heard such a company even in mid noon till that day . How can i dream a company even with out hearing its name. Is these placements are also some kind of love . Dreaming with out knowing the name even. Dad told . Don't join analyst places. They will screw your future . I want to see you an Engineer. Not an analyst.I went with more confidence for aptitude test without any preperation. Out of 600 students who attended apti test ,140 were shortlisted. With out any hesitation i can tell you that i joined the majority gang. Not even short listed.
I phoned dad. "I kept your faith ."
he asked "How many one short listed "
"140"
" So you are not in 140. Ashamed of you."
Often these parents are quite diplomatic ones.

First PPT

Pre placement talks began. A young handsome guy came in and opened his laptop. (I always hated handsome guys .. They adds up to the competition ).A desktop pic came . A cute girl and a child beneath him. ( I've heard , at least 20 girls felt crush on him. Bad luck girls). Then a video was projected. I couldn't understand a single word . It was American assent . I too used to say that kind of English when dad at morning asked me some thing ,when I'm brushing my teeth.
Then the main person with a cute, but a little old girl came in. She was a little plummy but good. The main person was nothing but a teddy bear . He started with explaining what Mu Sigma is .. He started every single sentence with " some kind of... some kind of" . At last many doubts were asked. I've not even seen the cetians asking doubts even in a first year Graphics classes. I too tried to interact but the counteracting was not so good. So i told the inner me. Calm down man. This is not your piece of cake..


The journey of job seeking continues.. Will be back soon.......

Sunday, May 16, 2010

On the verge of a " Engineer"

S6 Exams are over ..

Nothing to do these days. I thought of writing a whole college story. I can't write it now. One more year there. The best part may be coming on the next year (I'm very optimistic and I'm too lazy to put ma butt over chair to write the whole stuff ). College days are on its climax scenes. The most best experiences of life had occurred in these corridors . But for sure , these corridors won't be ours to find our shelter from next summer's sun stroke . We will change our tag from cetians to alumni..From students to employees. Our college becomes our Alma mater. Class rooms where we made comments during lecturing , the bus bay where i got ragged, the pancharakad where i got birthday bumps ,the campus where i got crush( glup no body knows . . I had a couple of crushes every semester. But quiet inconsistent ) .Same campus where i felt frustrated a little.And after all the campus which i guess ,has sculpted me ,into a better person will be just memories in my heart from onwards next year.
I hope last year to be more hectic. Seminars and projects . My biggest failure in college is failure to secure good internals.And if projects and seminars like papers are more. And if more marks are supposed to be put as internals , then my life is going to be very hard.

Every one will be again busy to meet their next turning point. Every one will setting their minds to compete again.

Well .. lemme analyze my own mind. After many years . When i'll be reading this blog. I should recollect my feelings and all. I'll tell my minds needs as questions . Better i can classify it into necessary questions and sufficient questions. The questions whose answers, the time only can give . (note : Necessary and sufficient is a condition used in mathematics . Hope i'll remember this later )
Necessary question :
1. Will I get a job?
2. Or will i get an oppurtunity for further studies in some best institution ?
Sufficient question :
1 . Will these friendships remain close even after college life. ?
2. Will i meet my angel in next year ?
Dil chahta hai kabhi na beeten chamkee le din

May god , as he has did till now. Hold my hand in worst times. Keep my light burning in storms....